Thursday 7 June 2012

ബുക്കറിലൂടെ 1: The God of Small Things

ബുക്കര്‍ പ്രൈസ് കിട്ടിയ കൃതികളിലൂടെ ഒരു യാത്രയാണ് ഉദ്ദേശിക്കുന്നത്. ആ കൃതികളെ ഒന്ന് പരിചയപ്പെടുത്താന്‍. ആര്‍ക്കെങ്കിലും എനിക്ക് തോന്നിയ പോലെ എല്ലാ ബുക്കര്‍ പ്രൈസ് നോവലുകളും വായിക്കണം എന്ന് തോന്നിയാല്‍ ഇത് നോക്കാല്ലോ. ഞാന്‍ ഇതിലെല്ലാ നോവലുകളും വായിച്ചട്ടില്ല. വായിക്കുന്നത് വായിക്കുന്നതനുസരിച്ച് ഇവിടെ അപ്‌ഡേറ്റ് ചെയ്യാം.



മലയാളികളില്‍ പലരെയും പോലെ ബുക്കര്‍ കിട്ടിയ നോവലുകളില്‍ ആദ്യം വായിക്കുന്നത് അരുന്ധതി റോയുടെ The God of Small Things ആണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണിത്. പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുമ്പഴാണ് ആദ്യമായി അത് വായിക്കുന്നത്. കുറെ പ്രാവശ്യം വായിച്ചതുകൊണ്ടാണ് ആദ്യമായി എന്ന് പറയേണ്ടി വരുന്നത്. പുസ്തകത്തിലെ മിക്കവാറും കാര്യങ്ങള്‍ എനിക്ക് കാണാണ്ടറിയാം. അതില്‍ നിന്ന് quote ചെയ്യാത്ത അല്ലെങ്കില്‍ അതിനെപ്പറ്റി ആലോചിക്കാത്ത ദിവസങ്ങള്‍ തന്നെ കുറവാണെനിക്ക്.

എസ്ത, റാഹേല്‍ എന്ന ഇരട്ടകളുടെ കഥയാണ് ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്. അത് പക്ഷെ അവരുടെ അമ്മ അമ്മുവിന്റെയും ദളിതനായ വെളുത്തയുടെയും പ്രേമകഥകൂടെയാണ്. കുറച്ച് വര്‍ഷം മുമ്പുള്ള ഒരു അഭിമുഖത്തില്‍ അരുന്ധതി റോയ് പറയുന്നുണ്ട്, മലയാളികള്‍ ഈ പുസ്തകത്തിനെ treat ചെയ്ത വിധം. പുസ്തകം അശ്ലീലമാണ് എന്ന് പറഞ്ഞ് ആ സമയത്തും കേസ് ഹൈ കോടതിയുണ്ടത്രെ. അതെന്ത് കേസാണ് എന്നെനിക്കറിയില്ല. പക്ഷെ കുട്ടികളുടെ പുസ്തകമാണ് എന്ന രീതിയില്‍ ഇതിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നതായി അവര്‍ പറയുന്നുണ്ട്. കുട്ടികളിലൂടെ വലിയ കാര്യങ്ങള്‍ പറയുന്നതുകൊണ്ടായിരിക്കണം ഇത്.
ഈ പുസ്തകത്തിന്റെ ഭംഗി പകുതിയും അതിലെ ഭാഷ കാരണമാണ്. റോയ് ഭാഷ വച്ച് കളിക്കുകയാണ് ശരിക്കും. അതും വളരെ വൈദഗ്ദ്ധ്യത്തോടെ. ഇതിന്റെ മലയാളം പരിഭാഷ കഴിഞ്ഞ വര്‍ഷം ഇറക്കിയതായി കേട്ടു. അത് നല്ല പരിഭാഷയാണെന്നും തോന്നുണു. മുഴുവന്‍ വായിച്ചില്ല. അവടന്നും ഇവടന്നുമൊക്കെ ചിലത് വായിച്ചു. എത്ര നല്ലതായാലും മലയാളത്തില്‍ ഈ പുസ്തകം വായിക്കരുത് എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഈ പുസ്തകമല്ല, ഏത് പുസ്തകവും ഇംഗ്ലിഷിലാണ് എഴുതപ്പെട്ടത് എങ്കില്‍ ഇംഗ്ലിഷില്‍ത്തന്നെ വായിക്കണം എന്ന പക്ഷക്കാരിയാണ് ഞാന്‍. ഇംഗ്ലിഷ് പരിഭാഷയുണ്ടെങ്കില്‍ അത് വായിക്കുക. ഇല്ലെങ്കില്‍ മാത്രം മലയാളം വായിക്കുക. ബഷീറിനെയൊക്കെ ഇംഗ്ലിഷിലാക്കിയിട്ടുണ്ടല്ലോ ആഷര്‍ സായ്പ്. എന്നാലും നമ്മള്‍ മലയാളം തന്നെയല്ലേ വായിക്കുള്ളൂ.

മലയാളികളുടെ, കൃസ്ത്യാനികളുടെ, കമ്യൂണിസ്റ്റുകാരുടെ, മലയാളി ആണുങ്ങളുടെ, പോലീസുകാരുടെ, ഇങ്ങനെ കുറെയധികം പേരുടെ പൊയ്‌മുഖം നമുക്കുമുന്നില്‍ വാക്കുകള്‍ കൊണ്ട് വരച്ചിടുന്നുണ്ട് റോയ്. ഓരോ വരിയും നൂറ് കാര്യങ്ങള്‍ പറയുന്നു. ഓരോ വരിയും ഓര്‍മിച്ചുവയ്ക്കാന്‍ തോന്നിപ്പിക്കുന്നു. ഇതില്‍ നിന്ന് ഒരി ഭാഗം കാണിച്ചുകൊണ്ട് നിര്‍ത്താം. ഇതിനേക്കാളിഷ്ടപ്പെട്ട ഒരുപാട് സ്ഥലങ്ങള്‍ പുസ്തകത്തിലുണ്ടെങ്കിലും ഇത് തന്നെ quote ചെയ്യാന്‍ ഒരു കാരണമുണ്ട്. ഈയടുത്താണ്. ഇ എം എസ് അരുന്ധതി റോയെപ്പറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വായിക്കുന്നത്. അതിനെപ്പറ്റി ഒരു ബ്ലോഗറുടെ അഭിപ്രായം ഇവിടെ വായിക്കാം. ഇ എം എസ്സിനെയും കേരളത്തിലെ കമ്യൂണിസത്തെയും പറ്റി റോയ് പറഞ്ഞ എന്ത് കാര്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് അറിഞ്ഞിരിക്കുക നല്ലതാണല്ലോ. അതിലൊരു ഭാഗം ഇതാ.

During his second term in office, Comrade E. M. S. went about implementing the Peaceful Transition more soberly. This earned him the wrath of the Chinese Communist Party. They denounced him for his “Parliamentary Cretinism” and accused him of “providing relief to the people and thereby blunting the People’s Consciousness and diverting them from the Revolution.”
Peking switched its patronage to the newest, most militant faction of the CPI(M)-the Naxalites-who had staged an armed insurrection in Naxalbari, a village in Bengal. They organized peasants into fighting cadres, seized land, expelled the owners and established People’s Courts to try Class Enemies. The Naxalite movement spread across the country and struck terror in every bourgeois heart.
In Kerala, they breathed a plume of excitement and fear into the already frightened air. Killings had begun in the north. That May there was a blurred photograph in the papers of a landlord in Palghat who had been tied to a lamp post and beheaded. His head lay on its side, some distance away from his body, in a dark puddle that could have been water, could have been blood. It was hard to tell in black and white. In the gray, predawn light.
His surprised eyes were open.
Comrade E. M. S. Namboodiripad (Running Dog, Soviet Stooge) expelled the Naxalites from his party and went on with the business of harnessing anger for parliamentary purposes.
The March that surged around the skyblue Plymouth on that skyblue December day was a part of that process. It had been organized by the Travancore-Cochin Marxist Labour Union. Their comrades in Trivandrum would march to the Secretariat and present the Charter of People’s Demands to Comrade E. M. S. himself. The orchestra petitioning its conductor. Their demands were that paddy workers, who were made to work in the fields for eleven and a half hours a day-from seven in the morning to six-thirty in the evening-be permitted to take a one-hour lunch break. That women’s wages be increased from one rupee twenty-five paisa a day to three rupees, and men’s from two rupees fifty paisa to four rupees fifty paisa a day. They were also demanding that Untouchables no longer be addressed by their caste names. They demanded not to be addressed as Achoo Parayan, or Kelan Paravan, or Kuttan Pulayan, but just as Achoo, or Kelan or Kuttan.
Cardamon Kings, Coffee Counts and Rubber Barons-old boarding-school buddies-came down from their lonely, far-flung estates and sipped chilled beer at the Sailing Club. They raised their glasses: A rose by any other name, they said, and sniggered to hide their rising panic.

ബുക്കര്‍ നോവലുകളില്‍ ഇന്ത്യക്കാരെ വായിക്കുകയാണെങ്കില്‍ ആദ്യം ഈ പുസ്തകം തന്നെ വായിക്കണമെന്നാണ് എന്റെ അഭിപ്രായം. Midnight's Children ന്റെ ഭാഷ കടുകട്ടിയാണ്. Desai യെയും Naipaul നെയുമൊക്കെ പിന്നെ വായിക്കാമെന്നേ :D

അടുത്തത്, Vernon God Little - DBC Pierre

6 comments:

  1. BA Literature കംപ്ലീറ്റ് ചെയ്യുന്ന മലയാളികളെ എടുക്കുക. അവരില്‍ എത്ര ആള്‍ക്കാര്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം?
    എത്ര പേര്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കും? സംസാരിക്കുന്നത് പോട്ടെ എത്ര പേര്‍ ഇംഗ്ലീഷില്‍ ഗ്രാമ്മര്‍ മിസ്റ്റ്‌എക്ക്‌ ഇല്ലാതെ എഴുതും? അതും പോട്ടെ എത്ര പേര്‍ ഏറ്റവും കുറഞ്ഞത് ഇംഗ്ലീഷ് നന്നായിട്ട് വായിച്ചു മനസ്സിലാക്കുകയെങ്കിലും ചെയ്യും? ഇനിയതുമല്ലെങ്കില്‍ അവരില്‍ എത്ര പേര്‍ സ്വന്തം ഭാഷയായ മലയാളത്തിലെ ചിന്തോദ്ദീപകമായ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകും? റഷ്യയിലായാലും കൊറിയയിലായാലും ഇന്ത്യയിലായാലും ഇനി ലോകത്തിലെ ഏതു രാജ്യത്തിലായാലും അവരവരുടെ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും "തുല്യ" പ്രാധാന്യം കൊടുക്കുന്നത് ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ വയ്യെങ്കില്‍ വേണ്ട. ഒരു നല്ല ഒരു ജോലി സമ്പാദിക്കാനെങ്കിലും ഇംഗ്ലീഷ് പ്രാവീണ്യം ഗുണം ചെയ്യും. ഇന്ഗ്ലിഷ് നന്നായി ഉപയോഗിക്കുന്നവരോട് complex മനസ്സിലുള്ളവര്‍ എന്ന ഒരു സാമൂഹിക വേര്‍തിരിവും മാഞ്ഞ് പോകും. ഇത്രയും പറഞ്ഞെന്നു വച്ച് ഞാന്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള നല്ല പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് എന്ന് അര്‍ത്ഥമില്ല. വായിക്കാന്‍ തോന്നിയാല്‍ വായിക്കും. അത് വേറെ കാര്യം. പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍ പോസ്റ്റുകള്‍ ഇനിയും വന്നോട്ടെ. ചുളുവില്‍ നല്ല പുസ്തകങ്ങളെ പരിചയപ്പെടാമല്ലോ,,.. ഏത് :)

    ReplyDelete
  2. മലയാളം വായിച്ചിട്ട് ഒരു സുഖമില്ല, മടുപ്പുതോന്നി നിര്‍ത്തി. ഇംഗ്ലീഷ് വായിച്ചുകഴിഞ്ഞാണ് മലയാളം വായിയ്ക്കുന്നതെങ്കില്‍ മടുക്കുമെന്നുറപ്പാണ്. The Inheritance of Loss കൊള്ളാം, വായിച്ചു വായിച്ചങ്ങനെ പോകാം.

    റുഷ്ദീടെ മുന്നില്‍ ഞാന്‍ സുല്ലിട്ടതാ, കട്ടീന്നു പറഞ്ഞാ കീറാമുട്ടിപോലെ കട്ടി, വായിച്ച് തീര്‍ക്കണമെന്ന ആഗ്രഹം ഇപ്പോഴും ബാക്കി. അത് വായിച്ചപ്പോ എന്‍റെ ഭാഷാ വിജ്ഞാനത്തെക്കുറിച്ച് വല്ലാത്ത അപകര്‍ഷതാബോധം തോന്നിത്തുടങ്ങി, പിന്നെ ഞാനതെടുത്ത് ഒളിച്ചുവച്ചു. ഹിസ്റ്റോറിസ് ഫിക്ഷന്‍ എനിയ്ക്ക് പറ്റിയതല്ലെന്ന് ഒരു ന്യായീകരണവും കണ്ടുപിടിച്ചു. അത് വായിച്ചാ റിവ്യൂ തരണം ട്ടോ.

    ReplyDelete
    Replies
    1. അത് വായിച്ചാലല്ലഏഏഏഏഏഏഏഏഏഏ. ഹമ്മേ സത്യം പറയാല്ലോ. അതിന്റെ നാല് പേജില്‍ കൂടുതല്‍ ഞാന്‍ വായിച്ചട്ടില്ല. പറ്റുംന്ന് തോന്നുണൂല്യ. ഹൊ! പക്ഷെ അതിനല്ലേ ബുക്കര്‍ ഓഫ് ബുക്കറൊക്കെ കിട്ട്യത്! എനിക്കെങ്ങും വയ്യ. ഏറ്റോം അവസാനം വായിക്കാം അത്. ഹി ഹി.

      Delete
    2. athoru inheritance of 'loss' thanneyaanu! :)

      Delete
    3. Apparanjathinodu njaanum yojikkunnu.Sherikkum oru inheritance of 'loss' :)

      Delete
  3. കുഞ്ഞിലാ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തോ ഞാന്‍ നോക്കീട്ട് കണ്ടില്ല അതോണ്ട് ചോദിക്ക്യാ. വേറെ കോണ്‍ടാക്ട് വഴിയില്ലാത്തോണ്ട് ഇതില്‍ ഒരു മേസേജ് ഇടാമെന്ന് വച്ചു.

    ReplyDelete