Tuesday 7 August 2012

ബുക്കറിലൂടെ 3: The Finkler Question



ഈ പുസ്തകം പണ്ട് കോളെജ് ലൈബ്രറിയില്‍ കണ്ട് വേണ്ടെന്നു വെച്ചതായിരുന്നു. അതിനുപകരം വേറെയെന്തോ എടുത്തു. പക്ഷെ പുസ്തകത്തിന്റെ ചട്ട മറന്നട്ടില്ലായിരുന്നു. The Finkler Question രസകരമായ ഒരു പുസ്തകമാണ്.  2010 ലെ ബുക്കര്‍ പ്രൈസ് വിജയി. 
എല്ലാ മനുഷ്യര്‍ക്കും ആശയക്കുഴപ്പങ്ങളുണ്ടാകും. എഴുത്തുകാരും അതുപോലെതന്നെയാണ്. അത് മറച്ചുവയ്ക്കാനുള്ള ശ്രമമായിപ്പോകരുത് അവരുടെ പുസ്തകങ്ങള്‍ എന്നെനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. നമ്മുടെ സംശയങ്ങള്‍ അതുപോലെത്തന്നെ നിഴലിക്കുന്നതായിരിക്കണം നമ്മുടെ എഴുത്തുകള്‍ എന്ന്. The Finkler Question ല്‍ ഇതില്‍ വിശ്വസിക്കുന്ന ഒരെഴുത്തുകാരനെ ഞാന്‍ കണ്ടു. ജൂതരുടെ വിഷയം വളരെ സങ്കീര്‍ണമാണ്. അതിനെപ്പറ്റി ആധികാരികമായി പറയാന്‍ ജൂതരല്ലാത്തവര്‍ക്ക് വളരെ പ്രയാസമാണ്. ക്രിസ്ത്യാനികളെയോ ഹിന്ദുക്കളെയോ പറ്റി പൊതുവായി ചില കാര്യങ്ങളെങ്കിലും നമുക്കു പറയാന്‍ പറ്റും. എന്നാല്‍ ജൂതരുടെ കാര്യത്തില്‍ അതെല്ലാം വളരെ വിഷമമുള്ള സംഗതിയാണ്. ജൂതര്‍ എന്നാല്‍ എന്താണ് എന്നോ, ജൂതരാവാനുള്ള മാനദണ്ഡം എന്ത് എന്നൊന്നും ആര്‍ക്കും അങ്ങനെ എളുപ്പം മനസ്സിലാക്കുക സാധ്യമല്ല. മനസ്സിലാക്കുകയേ സാധ്യമല്ല എന്നു തന്നെ വേണമെങ്കില്‍ പറയാം. 
പുസ്തകത്തിന്റെ ശീര്‍ഷകത്തിലെ Finkler ജൂതരെ ഒന്നടങ്കം സൂചിപ്പിക്കാന്‍ പുസ്തകത്തില്‍ത്തന്നെ Howard Jacobson ഉപയോഗിക്കുന്ന വാക്കാണ്. പുസ്തകത്തിലെ Finkler എന്ന കഥാപാത്രം ജൂതനാണ്. അതില്‍ നിന്നാണ് കഥാനായകനായ ജൂലിയന്‍ റ്റ്രെസ്ലോവ് ആ പ്രയോഗമുണ്ടാക്കുന്നത്. പുസ്തകത്തിലുടനീളം ജൂതര്‍ക്ക് പല വിഷയങ്ങളോടുമുള്ള കാഴ്ചപ്പാടിനെപ്പറ്റി പുറത്തുനിന്നൊരാളുടെ അഭിപ്രായങ്ങളാണ്. Sam Finkler ഒരു philosopher ആണ്. ബ്രിട്ടനിലാകട്ടെ ജൂതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയുമാണ്. എന്നാലും അതിനെപ്പറ്റിയെല്ലാം Finkler നിശ്ശബ്ദത പാലിക്കുകയാണ് പതിവ്. ഇസ്രയേലിന്റെ അതിക്രമങ്ങളില്‍ ദേഷ്യപ്പെടുന്ന Finkler താന്‍ ജൂതനായതില്‍ ലജ്ജിക്കുന്നുണ്ട്. ലോകത്തിലെ ഒരു വിഭാഗം ജൂതര്‍ ഇങ്ങനെയുള്ളവരാണ്. വേറെ പലര്‍ക്കും തങ്ങളുടെ വിശ്വാസത്തോട് കൂറുണ്ടെങ്കിലും ഇത്തരം അതിക്രമങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ താല്‍പര്യമില്ല. ഒരു ജൂതയുമായി ജൂലിയന്‍ പ്രേമത്തിലാവുകയും സ്വയം ഒരു ജൂതനാവാന്‍ ശ്രമിക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്നാലത് സാധ്യമല്ല എന്ന് അയാള്‍ക്ക് തുടരെത്തുടരെ ബോധ്യപ്പെടുന്നുമുണ്ട്. വേറൊരു കാര്യം കൂടെ കുറച്ച് നാള്‍ മുമ്പ് ഒരു വാര്‍ത്ത കണ്ടിരുന്നു തന്റെ The Colour Purple എന്ന പുസ്തകം Israel ല്‍ translate ചെയ്ത് വിക്കാന്‍ Alice Walker വിസമ്മതിച്ചു എന്ന്. അത്തരത്തിലുള്ള നിലപാടുകളെപ്പറ്റി പുസ്തകത്തില്‍ Finkler ഒരഭിപ്രായം പറയുന്നുണ്ട്. നമ്മുടെ political stand എന്തുതന്നെയായാലും എതിര്‍കക്ഷിയോട് എത്രതന്നെ വിയോജിപ്പുണ്ടെങ്കിലും information exchange നിര്‍ത്തലാക്കുക എന്നത് ഒന്നിനും ഒരു പരിഹാരമല്ല എന്ന്. തീര്‍ത്തും പിന്തിരിപ്പനായ ഒരു നയമാണത് എന്ന്.  Academic Boycotts നോടൊക്കെയുള്ള Finkler ുടെയും അതിലൂടെ ജേകബ്സന്റെയും അഭിപ്രായമിതാണ്. Alice Walker ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരിയാണ്. (The Colour Purple എനിക്കവരുടെ രണ്ടാമതായേറ്റവും ഇഷ്ടപ്പെട്ട പുസ്തകവും.) എന്നാലും ഇടയ്ക്കൊക്കെ Finkler ുടെ ഈ അഭിപ്രായം കുറച്ച് ശരിയാണെന്നെനിക്ക് തോന്നാറുണ്ട്. ആ പുസ്തകവും അതുപോലെ വേറെ പലതും, The Finkler Question ും ഒരപക്ഷെ ഇസ്രയേലുകാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതുതന്നെയാണ്. 
ഇത്തരം സംഭവങ്ങളെല്ലാം നര്‍മമുപയോഗിച്ചാണ് ജേകബ്സന്‍ പറഞ്ഞിരിക്കുന്നത് എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ ഭംഗി. അദ്ദേഹത്തിന്റെ നര്‍മം വളരെ രസകരമാണ്. ഇടയ്ക്കൊക്കെ ഞാനുറക്കെ പൊട്ടിച്ചിരിച്ചിരുന്നു. എന്നാലും പുസ്തകം വായിക്കുമ്പോഴുടനീളം ഒരു ചെറുചിരി ചുണ്ടുകളിലുണ്ടാവും. അതാണ് ജേകബ്സന്‍ നര്‍മത്തിന്റെ മനോഹാരിത. നര്‍മം ഉപയോഗിച്ച പുസ്തകങ്ങളില്‍ ബുക്കര്‍ കിട്ടുന്നത് The Finkler Question ലൂടെ ആദ്യമായാണെന്നും രണ്ടാമതായാണെന്നും അഭിപ്രായമുണ്ട്. ഏതായാലും തമാശകളിലൂടെ ഗൌരവമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്നതില്‍ സംശയമില്ല. അതില്‍ ജേകബ്സന്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു. ഇതാ ഒരു excerpt. ജൂതനാവാനുള്ള ശ്രമത്തിന്റെ ഭാഗമായി യിഡ്ഡിഷ് പഠിക്കുന്ന ജൂലിയന്‍ റ്റ്രെസ്ലോവിനെയാണ് കാണുന്നത്. 

But he did as he was told. He went to Liguira with his two gouische sons and came back ready to move in.
'My feygelah,' he said, taking her in his arms.
She laughed one of her big laughs, 'Feygelah, me? Do you know what feygelah means?'
'Sure. Little bird. Also homosexual, but I wouldn't be calling you a homosexual. I bought a Yiddish dictionary.'
'Call me something else.'
He'd come prepared. When he was certain his sons weren't looking he had studied the Yiddish dictionary by the swimming pool on Portofino. His aim had been a hundred Yiddish words to woo her with.
'My neshomeleh,' he said. 'It means my little darling. It comes from neshomeh, meaning soul.'
'Thank you,' she said. 'I fear you're going to teach me how to be Jewish.'
'I will if you like, bubuleh.'

അടുത്തത് The English Patient: Michael Ondatjee

No comments:

Post a Comment