Showing posts with label The English Patient. Show all posts
Showing posts with label The English Patient. Show all posts

Saturday, 18 August 2012

ബുക്കറിലൂടെ 4. The English Patient (പുസ്തകവും സിനിമയും)



The English Patient കനേഡിയന്‍  എഴുത്തുകാരന്‍ Michael Ondatjee യുടെ നോവലാണ്. 1992 ലാണ് ഇതിന് ബുക്കര്‍ കിട്ടുന്നത്. ഈ പുസ്തകത്തെപ്പറ്റി പറയുമ്പോള്‍ ഞങ്ങളുടെ തലമുറയെപ്പറ്റി പ്രത്യേകം പറയേണ്ടി വരും. ഞങ്ങള്‍ക്ക് തൊട്ടുമുമ്പുള്ളവരോ അതിനും തൊട്ടുമുമ്പുള്ളവരോ ഒന്നും യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടെന്ന് തോന്നുന്നില്ല. യുദ്ധത്തിന് മുമ്പോ പിമ്പോ എന്നടിസ്ഥാനത്തിലോ അപ്പോഴുണ്ടായിരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലോ ഒന്നും ഒന്നിനെപ്പറ്റിയും ഒരിക്കലും സംസാരിക്കാത്ത ഒരു തലമുറയായിരിക്കണം എന്റേത്. ചരിത്രമെല്ലാം ഞങ്ങളില്‍ അവസാനിക്കുന്നതായി എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. അതറിയാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാലും പഴയ കാലത്തെപ്പോലെ അത് തനത്താന്‍ വരുന്ന ഒന്നാകുന്നില്ല ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് അത് അധ്വാനത്തിലൂടെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അത് ചെയ്യാന്‍ മെനക്കെടുന്നവര്‍ ചുരുക്കം. ചിലപ്പോള്‍ അതിന്റെ ആവശ്യമേ ഉണ്ടാവുന്നില്ല.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ നടക്കുന്ന കഥ എന്ന് പറഞ്ഞുകൂട, ചില സംഭവങ്ങളുടെയും ഓര്‍മകളുടെയും ഒരു ശേഖരമാണ് The English Patient. വായന അത്ര സുഖമുള്ളതായിരുന്നില്ല. വളരെ അധ്വാനിച്ചാണ് വായിച്ചതെന്നു തന്നെ പറയേണ്ടി വരും. ലളിതമായ ഭാഷ തന്നെയാണ്. എന്നാലും. യുദ്ധമവസാനിച്ചിട്ടും മരിച്ചുകൊണ്ടിരിക്കുന്ന മേലാസകലം പൊള്ളിയ ഒരു മനുഷ്യനോടൊപ്പം ഇറ്റലിയിലെ ഒരു വില്ലയില്‍ താമസിക്കുന്ന ഇരുപതു വയസ്സുകാരിയായ നഴ്സിന്റെ കഥയാണിത്. എന്നാല്‍ അവരുടെ മാത്രം കഥയല്ല. അത് അവള്‍ ഇംഗ്ലിഷ് പേഷ്യന്റ് എന്ന് വിളിക്കുന്ന ആ മനുഷ്യന്റെയും ഇടയ്ക്ക് അവരുടെ ഇടയില്‍ താമസമാക്കുന്ന അവളുടെ അച്ഛന്റെ സുഹൃത്ത് Caravaggio യുടെയും ഒരു ഇന്ത്യന്‍ സിഖ് Kirpal Singh എന്ന പട്ടാളക്കാരന്റെയുംകൂടെ കഥയാണ്. അവസാനത്തേയ്ക്ക്, ഞാന്‍ പറയും അത് കിപ് എന്ന് വിളിക്കപ്പെടുന്ന കിര്‍പാല്‍ സിങ്ങിന്റെ മാത്രം കഥയാകുന്നു എന്ന്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലിഷ് പേഷ്യന്റിന്റെ ഭൂതകാലം, കിര്‍പാലിന്റെ പല യുദ്ധ അനുഭവങ്ങള്‍, ഒരു ചാരനായിരുന്ന കരവാജിയോയുടെ അനുഭവങ്ങള്‍ ഹാന എന്ന നഴ്സിന്റെ വികാരങ്ങള്‍ എന്നിവയിലൂടെയൊക്കെ കടന്നുപോകുന്നു പുസ്തകം. അതില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ചത് കിര്‍പാലിന്റെ ബോംബുകള്‍ നിര്‍വീര്യമാക്കുന്ന ഭാഗങ്ങളാണ്. അതൊക്കെ വായിക്കുമ്പോള്‍ കുറച്ചുനേരത്തേയ്ക്ക് ഞാന്‍ ആലോചിച്ചിരുന്നുപോകാറുണ്ട്, അന്ന് ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ഞാനെന്തു തരം മനുഷ്യനാവുമായിരുന്നു എന്ന്. ആ സ്ഥലം അപ്പാടെ കുഴിച്ചുമൂടിയ മൈനുകളാണ്. നിങ്ങളുടെ ഒരു പാദസ്പര്‍ശത്തില്‍ അത് പൊട്ടിത്തെറിക്കാം. ജര്‍മന്‍കാര്‍ വൈവിധ്യമാര്‍ന്ന പല രീതികളും സ്വീകരിക്കുന്നതനുസരിച്ച് ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ പുതിയ പാഠങ്ങള്‍ allies ും പഠിച്ചുകൊണ്ടിരുന്നു. നമ്മളുടെ നടപ്പില്‍ പോലും മരണം കണ്ടുകൊണ്ടു ജീവിക്കുക! അതൊന്നും അറിയാതെ ഇങ്ങനെ ജീവിക്കുന്നതില്‍ അല്‍പനേരം ലജ്ജിച്ചിരുന്നു. പിന്നെ അതിലൊന്നും വലിയ കഥയില്ലെന്നാണ് എന്റെ വിശ്വാസം എന്നതുകൊണ്ട് വായന തുടര്‍ന്നു. 
വായിച്ചു കഴിഞ്ഞ ഉടനെ സിനിമയും കണ്ടു. മുക്കാല്‍ ഭാഗം വരെയായപ്പോഴേയ്ക്കും പുസ്തകത്തേക്കാള്‍ എനിക്ക് സിനിമയാണ് ഇഷ്ടപ്പെട്ടതെന്ന നിഗമനത്തിലേയ്ക്കെത്തുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നോവലിന്റെ കാമ്പ് തന്നെ കിര്‍പാല്‍ സിങ്ങ് എന്ന ഇന്ത്യക്കാരനാകുന്നത് ഒരു പ്രത്യേക സംഭവത്തിലൂടെയാണ്. കിര്‍പാലും ഹാനയും പ്രേമത്തിലാവുകയുമെല്ലാം കഴിഞ്ഞിട്ടും എല്ലാം ശുഭകരമായി പുരോഗമിക്കുകയാണ്, യുദ്ധം ഭൂരിഭാഗം സ്ഥലങ്ങളിലും അവസാനിച്ചു എന്നിരിക്കുന്ന സമയത്ത് അത്യധികം ക്ഷുഭിതനായി കിര്‍പാല്‍ ഇംഗ്ലിഷ് പേഷ്യന്റിനു നേരെ വെടിയുതിര്‍ക്കാന്‍ തുനിയുന്നുണ്ട്. ആ മുറിയിലുള്ള മൂന്ന് പേര്‍ക്കൊപ്പം നമുക്കും കാര്യമെന്താണെന്ന് മനസ്സിലാവുന്നില്ല. എന്നാല്‍ പിന്നെ അയാള്‍ പറഞ്ഞു തുടങ്ങുന്നു. അമേരിക്കയുടെയും ഇംഗ്ലന്റിന്റെയും സാമര്‍ഥ്യത്തെക്കുറിച്ച്. നമ്മള്‍ അവരുടെ കോളനിയായിരുന്നിട്ടും നമുക്കവരെ വെറുക്കാന്‍ കഴിയാതിരിക്കുന്നതിനെക്കുറിച്ച്. ഏതെങ്കിലും ഇംഗ്ലിഷ് ആചാരം തെറ്റിച്ചുപോകുമോ എന്ന് നമ്മള്‍ ഭയക്കുന്നതിനെക്കുറിച്ച്. എന്നിട്ടൊടുവില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ജപ്പാനെ നശിപ്പികുകയോ? എന്നാണയാള്‍ ചോദിക്കുന്നത്. ഹിരോഷിമ അറ്റോമിക് ബോംബിങ്ങിനെക്കുറിച്ച് റേഡിയോയില്‍ കേട്ട് ക്ഷുഭിതനായ കിര്‍പാലായിരുന്നു അത്. അയാള്‍ ആ വഴിക്ക് ഹാനയെ ഉപേക്ഷിച്ച് തിരിച്ചു പോകുന്നു. നോവല്‍ അവസാനിക്കുന്നത് ഹാനയുടെ കത്തുകള്‍ക്ക് മറുപടി അയയ്ക്കാത്ത ലാഹോറില്‍ ഭാര്യയും കുട്ടികളുമായി കഴിയുന്ന കിര്‍പാല്‍ സിങ്ങിലാണ്. ആ ഭീകരമായ എപിസോഡ് സിനിമയിലില്ലേയില്ല. ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. അതുവരെ പുസ്തകത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ടുപോകുകയായിരുന്ന സിനിമയില്‍ ഈ ഭാഗം ഇല്ലെന്നു മാത്രമല്ല, യുദ്ധം അവസാനിച്ചതിന്റെ സൂചകമായി കുറെ അമേരിക്കന്‍ കൊടികള്‍ നാട്ടിയ കൂറ്റന്‍ ട്രക്കുകള്‍ ആടിത്തിമിര്‍ക്കുന്നതും കാണിച്ചിരിക്കുന്നു. ഇത്തരം കാപട്യം ഞാനീയടുത്തെങ്ങും കണ്ടട്ടില്ല. സിനിമയെക്കുറിച്ച് വികിപീഡിയയില്‍ നോക്കിയപ്പോള്‍ കാണുന്നത് നോവലിസ്റ്റ് സിനിമയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുപാട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നതാണ് കൂടുതല്‍ ശരി. ആ പുസ്തകമെഴുതിയ മനുഷ്യന്‍ ഒരിക്കലും ഇങ്ങനെ അതിനെ ആവിഷ്കരിക്കാന്‍ സമ്മതിക്കില്ല. സമ്മതിക്കുമെങ്കില്‍ ഇനി അയാള്‍ എഴുതേണ്ടതില്ല. സിനിമയ്ക്ക് ഒമ്പത് ഓസ്കാറുകള്‍ കിട്ടിയത്രെ. എനിക്കല്‍ഭുതമില്ല.
ഈ അരിശത്തിലായതുകൊണ്ടോ എന്തോ excerpt ആയി ആ ഭാഗം തന്നെ ചേര്‍ക്കാന്‍ പോകുന്നു. ചിലത് bold letters ലിടാനും പോകുന്നു. 

Put down the gun, Kip.
He slams his back against the wall and stops his shaking. Plaster dust in the air around them.
I sat at the foot of this bed and listened to you, Uncle. These last months. When I was a kid I did that, the same thing. I believed I could fill myself up with what older people taught me. I believed I could carry that knowledge, slowly altering it, but in any case passing it beyond me to another.
I grew up with traditions from my country, but later, more often, from your country. Your fragile white island that with customs and manners and books and prefects and reason some¬how converted the rest of the world. You stood for precise behaviour. I knew if I lifted a teacup with the wrong finger I’d be banished. If I tied the wrong kind of knot in a tie I was out. Was it just ships that gave you such power? Was it, as my brother said, because you had the histories and printing presses?
You and then the Americans converted us. With your mis¬sionary rules. And Indian soldiers wasted their lives as heroes so they could be pukkah. You had wars like cricket. How did you fool us into this? Here... listen to what you people have done.
He throws the rifle on the bed and moves towards the Eng¬lishman. The crystal set is at his side, hanging off his belt. He unclips it and puts the earphones over the black head of the patient, who winces at the pain on his scalp. But the sapper leaves them on him. Then he walks back and picks up the rifle. He sees Hana at the door.

One bomb. Then another. Hiroshima. Nagasaki...

...Caravaggio sits down in the chair. He is always, he thinks, sitting in this chair. In the room there is the thin squawking from the crystal set, the radio still speaking in its underwater voice. He cannot bear to turn and look at the sapper or look towards the blur of Hana’s frock. He knows the young soldier is right. They would never have dropped such a bomb on a white nation.

അടുത്തത്, The White Tiger: Aravind Adiga