Thursday 4 August 2022

കേരളത്തിലെ സാംസ്കാരിക നായകർ: വി. ആർ സുധീഷ്, ശൈലൻ, കെ. പി. സുവീരൻ

ഇത് നിങ്ങള്‍ പ്ലാന്‍ ചെയ്ത് മനഃപ്പൂര്‍വ്വം ചെയ്ത കാര്യമാണോ? എന്ന് മാതൃഭൂമിയിലെ ഒരു വനിതാ റിപ്പോര്‍ട്ടര്‍ അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയിൽ ഞാൻ നടത്തിയ പട്ടി ഷോയോട് അനുബന്ധിച്ച് എന്നോട് ചോദിച്ചു. രഞ്ജിത്ത് എന്റെ പട്ടി ഷോയെ വികൃതി എന്ന് വിളിച്ചതിനോട് പ്രതികരിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു, അതെ, ഞാന്‍ എല്ലാം പ്ലാന്‍ ചെയ്തതാണ്. എഴുതുന്ന ഓരോ തെറിയും വാക്കും അതിന് വേണ്ടിയാണ്. ഈ ‘എല്ലാം’ എന്നതില്‍ എന്തൊക്കെ പെടും എന്ന് പതുക്കെ മനസ്സിലാവും. ഇന്ന് ഒരു കഥ പറയാം. അതാണല്ലോ എന്റെ തൊഴില്. 


ഒരുത്തനെ എറണാകുളത്തേയ്ക്ക് എടുത്തെറിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഇല വീഴാ പൂഞ്ചിറ കാണാന്‍ കയറി. അപ്സരയുടെ ടിക്കറ്റ് കൗണ്ടറിന്റെ അങ്ങോട്ട് പോകുമ്പോള്‍ വി.ആര്‍.സുധീഷ് ആണെന്ന് തോന്നിക്കുന്ന ഒരാള്‍ കാലന്‍ കുടയും പിടിച്ച് തിയറ്ററിന്റെ ഉള്ളില്‍ വടി പോലെ നിക്കുന്നത് കണ്ടു. ടിക്കറ്റ് കൗണ്ടറില്‍ ചെന്നപ്പോ അഞ്ച് മിനുറ്റ് കൂടി കഴിഞ്ഞ് ഇരുപത് രൂപ കുറച്ച് കിട്ടും എന്ന് പറഞ്ഞത് കേട്ട് ഞാന്‍ ഒരു സിഗരറ്റ് വലിച്ച് തിരിച്ച് വന്നു. അപ്പൊ നേരത്തെ വടി പോലെ നിന്നിരുന്ന ആളുടെ അടുത്തേയ്ക്ക് ചിരിയുമായി നടന്നടുക്കുന്ന, എന്നിക്ക് പരിചയമുള്ള, എന്നെ പരിചയമുള്ള, ഒരാളെ കണ്ടു. ചിരിച്ച് കൊണ്ട് സംസാരിക്കുന്ന വേറൊരാളെയും. ഞാന്‍ ആ പരിചയമുള്ള ആളെ കണ്ടപ്പോള്‍ ചിരിച്ച് അങ്ങോട്ട് നടന്നു, പരിചയം പുതുക്കാന്‍. 

 


പുതുക്കി. എന്നിട്ട് ഞാന്‍ ഫുള്‍ കോഴിക്കോടിന്റെ സാംസ്കാരിക കൂട്ടായ്മകളില്‍ പടു വാഴകള്‍ ചെയ്യാറുള്ള പോലെ സൗഹൃദ സംഭാഷണം നടത്തി. സംഭാഷണം നടക്കുന്നത് ഓവര്‍ലാപ്പിങ്ങ് ഡയലോഗുകള്‍ വെച്ചാണേ. അതുകൊണ്ട് ഓര്‍ഡര്‍ കണിശമായി നോക്കണ്ട. 

***


കുഞ്ഞില മാസ്സിലാമണി: വി. ആര്‍. സുധീഷ് അല്ലേ? 

വി. ആര്‍. സുധീഷ്: അതെ. ഐ. ആം സുധീഷ് എന്നും പറയാം. 


കുഞ്ഞില, ശൈലന്‍, ഉമേഷ് എന്നിവര്‍ ചിരിക്കുന്നു. എനിക്ക് ആ ചളി ഇഷ്ടപ്പെട്ടു. എനിക്ക് ചളി ഭയങ്കര ഇഷ്ടാ. ഈ സമയം തൊട്ട് ശൈലന്റെ നോട്ടം കുഞ്ഞിലയുടെ കഴുത്തിലാണ്. 


കുഞ്ഞില: നിങ്ങളാരാ?

ശൈലന്‍: ശൈലന്‍

കുഞ്ഞില: (സണ്ണിയെ മനസ്സിലായ തിലകന്റെ മട്ടില്‍) ആആആആ. കവി. അല്ലേ. 

ഐ.ആം സുധീഷ്. നമ്മളാരാണാവോ? 

കുഞ്ഞില: കുഞ്ഞില. 

ഐ. ആം. ആ. അസംഘടിതര്‍ എടുത്ത? (കാലിഫോര്‍ണിയയിലെ...)

കുഞ്ഞില: അതെ.

ഐ.ആം: അഖിലയുടെ മോളല്ലേ? (അമ്പട കള്ളാ! സണ്ണിക്കുട്ടാ!)

കുഞ്ഞില: (മുഖത്തെ ചിരി വലുതായി വരുന്നു) അല്ല, സേതുലക്ഷ്മിയുടെ മോളാ. 


ഫ്ലാഷ് ബാക്ക്. 

പത്ത്+/- കൊല്ലം മുമ്പ് മഹാറാണി അല്ലെങ്കില്‍ അളകാപുരി ഇതില്‍ ഏതിന്റെയോ ബാറില്‍ അഖില ഹെന്‍റിയും (<20 Female, Kozhikode) സുവീരനും (43) കൊല്ലം മുമ്പ് ഇരുന്ന് സുവീരന്‍ കള്ള് കുടിക്കുന്നു. ഹെന്‍റിയും. കുറച്ച് മുമ്പ് ഹോട്ടല്‍ മുറിയില്‍ വെച്ച് നടന്ന സുവീരന്റെ തല്ല് കൊണ്ട് ഫീമേലിന്റെ എന്തൊക്കെയോ എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്. ഫീമേലിന്റെ മനസ്സില്‍ കുറെ സംശയങ്ങളുണ്ട്. ഇയാള്‍ എന്നെ എന്തിനാണ് ഇങ്ങനെ തല്ലുന്നത്? ഇയാളെ ഞാന്‍ സ്നേഹിക്കുകയല്ലേ ചെയ്യുന്നത്. ഇയാള് എന്നെ സ്നേഹിക്കുന്നു എന്നാണല്ലോ എന്നോട് പറഞ്ഞത്? സ്നേഹിക്കുന്ന ആള്‍ക്കാരെ തല്ലുമോ? തെറി പറയുമോ? കരയിപ്പിക്കുമോ? ഇയാടെ തലച്ചോറ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ ഒരുപക്ഷേ ഇതിനൊക്കെ ഉത്തരം കിട്ടുമായിരിക്കും. പെട്ടന്ന് 


സുവീരന്‍: (കുടിച്ചോണ്ടിരുന്ന സംഗതി ഒക്കെ ഇട്ടെറിഞ്ഞ്) ഡോ. സണ്ണിയെ തിരിച്ചറിഞ്ഞ തിലകനെ പോലെ ഓടിച്ചാടി ഒരു ടേബിളിലേയ്ക്ക് പോകുന്നു. മാസ്കില്ലാത്ത ഐ.ആം സുധീഷാണ് അത്. ഇവര് വന്‍ സംസാരം കളി ചിരി. സുവീരന്‍ തിരിച്ച് ടേബിളില്‍ ഇരുന്ന് കഴിഞ്ഞ് ഫീമേല്‍ ഇയാളോട്, 


ഫീമേല്‍: അതാരാ? 

സുവീരന്‍: അയ്യേ വി.ആര്‍. സുധീഷിനെ അറിയില്ല? സാംസ്കാരിക കേരളത്തെക്കുറിച്ച് വല്യ പിടിയില്ലാന്ന് തോന്നണു (തിലകന്‍ നെടുമുടി വേണുവിനോട് മോഡ്). മോശം മോശം മോശം മോശം മോശം (ഫഹദ് ഫാസില്‍)

ഫ്ലാഷ്ബാക്ക് എന്റ്സ്. 


CUT TO


കുഞ്ഞില: (ഐയാം സുധീഷിനോട്, ചിരിച്ച് കൊണ്ട്) നിങ്ങൾക്കെതിരെ ഈയടുത്ത് ഒരു മി ടൂ വന്നിരുന്നു അല്ലേ? 

സുധീഷ്: (ചിരിച്ച്) അതെ അതെ. ശൈലനും ചിരിക്കുന്നു. 

കുഞ്ഞില: (ശൈലനോട്) നിങ്ങളെന്താ ഇങ്ങനെ ചിരിക്കുന്നത്? 

ശൈലൻ എന്റെ സ്വഭാവം അങ്ങനെയാണ്. എല്ലാ കാര്യങ്ങളും ചിരിച്ച് സംസാരിക്കുന്ന ആളാണ്. 

കുഞ്ഞില. ഓ.ആണല്ലേ. അത് ശരി. (സുധീഷിനോട്) ഞാനിവിടെ നിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ? നിന്ന് നിങ്ങളോട് സംസാരിക്കുന്നത് കൊണ്ട്?

ശൈലൻ. എന്ത് പ്രശ്നം? നിങ്ങളല്ലേ വെറുതെ ഇറിറ്റേഷൻ ആക്കുന്ന കാര്യങ്ങൾ ചോദിച്ചത്? 

കുഞ്ഞില. അതെന്ത് കാര്യം? 

ശൈലൻ. എന്തിനാ ചിരിക്കുന്നത് തുടങ്ങിയ

കുഞ്ഞില. അത് ഇറിറ്റേറ്റ് ചെയ്യാൻ ചോദിച്ചതല്ല. ന്യായമായും സംശയം തോന്നിയതാണ്. 


അവർ അവരുടെ സംസാരങ്ങളിലേയ്ക്ക് തിരിയുന്നു. 


കുഞ്ഞില. (ശൈലനോട്) നിങ്ങളെന്തിനാണ് എൻ്റെ കഴുത്തിലേയ്ക്ക് നോക്കുന്നത്? 

ശൈലൻ. അവിടെ ഉഗ്രനൊരു കടി കിടക്കുന്നു. 

കുഞ്ഞില. അത് കടിയല്ല. ലവ് ബൈറ്റാണ്. 

സുധീഷ്. സൂക്ഷിക്കണേ, ഇതൊക്കെ ഇനി മിടൂ പോസ്റ്റായി വരും. 

കുഞ്ഞില (ചിരിച്ച്) ഞാൻ മി ടൂ പോസ്റ്റ് ഇടാനൊന്നും പോണില്ല. പക്ഷേ ഇത് അങ്ങനെ പോസ്റ്റ് ഇടാവുന്ന കാര്യം തന്നെയാണ്. 

സുധീഷ്. ഏ? 

കുഞ്ഞില. അതായത് ശൈലന്റെ ഇക്കാര്യം പറഞ്ഞ് മി ടൂ പോസ്റ്റിട്ടാ അതില് വലിയ തെറ്റൊന്നുമില്ല. 

സുധീഷ്. ആ. 

കുഞ്ഞില. (ഉമേഷിനോട്) ഞാൻ ഇങ്ങോട്ട് വന്ന് സംസാരിച്ചത് നിങ്ങളെ ഇക്കൂട്ടത്തിൽ പ്രതീക്ഷിച്ചില്ലായിരുന്നു ഞാൻ. അതുകൊണ്ടാണ്. അത് പറയാനാണ്. 


കുഞ്ഞില അവിടെ നിന്നും പോകുന്നു. തിയറ്ററിന്റെ പടിയിൽ ഇരിക്കുന്നു. 


***


(ഈ എഴുതിയതിൽ ഞാൻ ഒഴിവാക്കിയ കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാൻ ഐ.ആം. സുധീഷിനെയും ശൈലനെയും ക്ഷണിക്കുന്നു. ഇറിറ്റേഷൻ എന്നതിന് പകരം വേറെ എന്തോ വാക്കാണ് ഉപയോഗിച്ചതെന്നൊരു തോന്നൽ.) 


ഞാൻ അവിടെ ഇരിക്കുന്ന സമയത്ത് സുധീഷിനോടും ശൈലനോടുമുള്ള സംസാരം കഴിഞ്ഞ് ഉമേഷ് അവിടെ എത്തി. ഞങ്ങൾ തമ്മിൽ പലതും സംസാരിച്ചു. അപ്പോഴാണ്, ഞാൻ എടുത്ത സിനിമാ ടിക്കറ്റ് ഞാനറിയാതെ ബസ് ടിക്കറ്റ് ഞെരിക്കുന്നത് പോലെ ഞെരിച്ച് ആകെ ചുളിഞ്ഞ കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. 


ഉമേഷിനെ അവിടെ പ്രതീക്ഷിച്ചില്ല എന്നത് കൊണ്ട് ഞാൻ അർത്ഥമാക്കിയത് അദ്ദേഹം സുധീഷിനോടും ശൈലനോടും സംസാരിക്കുന്നത് പൊളിറ്റിക്കലി ഇൻകറക്ടാണ് എന്ന് ഞാൻ കരുതുന്നു എന്നല്ല. പക്ഷേ നേരത്തെ എഴുതിയ സംഭാഷണത്തിന്റെ ഇടയിൽ ഒരിക്കൽ പോലും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല എന്നതാണ്. 


ഞാൻ സിനിമ കാണാൻ കയറി. ആ തിയറ്ററിലാണ് പണ്ട് സുവീരനുമായി ഏതോ സിനിമ - കാണാൻ പോയതും അയാക്ക് ഉണ്ടിരിക്കുന്ന തെണ്ടിയെപ്പോലെ രതിസുഖം വേണം എന്ന് തോന്നിയതിനാൽ എന്റെ കൈ എടുത്ത് അയാൾക്ക് ഞാൻ രതിസുഖം കൊടുത്തതും അടുത്തിരിക്കുന്ന ആൾക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന് അയാൾ എന്നെ പഠിപ്പിക്കുകയും ചെയ്തത് എന്ന് ഓർമ്മ വന്നു. ഇന്റർവെല്ലിന്റെ സമയത്ത് അയാൾ കാപ്പി വിൽക്കുന്ന സ്ഥലത്തിന്റെ ഓപ്പസിറ്റ് നിന്ന് സിഗരറ്റ് വലിക്കുകയും ആളുകളെല്ലാം ഞങ്ങളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നും.


സിനിമ കണ്ട് കഴിഞ്ഞ് അതിന്റെ മാസ്മരികതയിൽ മയങ്ങി, ഞാൻ വാച്ചിന്റെ സ്ട്രാപ് മാറ്റാൻ മിഠായിത്തെരുവിലെ ഒരു കടയിൽ കയറി. എന്നാൽ വാച്ച് എടുക്കാൻ മറന്നതിനാൽ മാറ്റാൻ പറ്റിയില്ല. തിരിച്ച് വീട്ടിലെത്തി നോക്കുമ്പോ ജീൻസിന്റെ പോക്കറ്റിൽ വാച്ച്. പക്ഷേ നേരത്തെ തപ്പിയപ്പോ…അത് താക്കോലാണെന്ന് കരുതിയിരുന്നു. ഹ്മ്. ഇനിമുതൽ താക്കോൽ ഇടുന്ന പോക്കറ്റിൽ നന്നാക്കനുള്ള വാച്ച് ഇടാൻ പാടില്ല. ഈ ദൃഢപ്രതിജ്ഞയെടുത്ത് ഞാൻ പോയി ഇല വീഴാ പൂഞ്ചിറയ്ക്ക് ഫേസ്ബുക്കിൽ ഒരു റിവ്യൂ എഴുതി ഇട്ടു.  


കഥ തുടരുന്നു…